മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര സാഹചര്യമാണുള്ളതെന്ന് മന്ത്രി മോൻസ്



കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര സാഹചര്യമാണുള്ളതെന്ന് മന്ത്രി മോൻസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഈക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്ക് നിർമാണത്തിൽ വലിയ അപാകതയുണ്ട്. 


.മെഡിക്കൽ കോളജ് ആശുപത്രി നിലവിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ആരോഗ്യ മന്ത്രി അടിയന്തരമായി ആശുപത്രി സന്ദർശിക്കണമെന്നും ജില്ലാ വികസന സമിതിയംഗം ടി.വി. സോണി ആരോഗ്യമന്ത്രി കെ. മുരളീധരനോട് ഇമെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. 10 വർഷക്കാലമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ വികസനസമിതി യോഗം കൃത്യമായി ചേരാനോ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനോ സാധിച്ചിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.




വിവിധ വകുപ്പുകളിൽ ഡോക്‌ടർമാരുടെയും നഴ്സുമാരുടെയും ഒഴിവുകൾ നികത്താനുണ്ട്. പിജി വിദ്യാർഥികളുടെമേൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ അടിച്ചേൽപ്പിച്ചാണ് ഡോക്‌ടർമാരുടെ കുറവ് പരിഹരിക്കാൻ ശ്രമിക്കുന്നത്. മെഡിസിൻ, ഓർത്തോ, സർജറി തുടങ്ങിയ വകുപ്പുകളിൽ അഡ്മിറ്റാകുന്ന രോഗികൾക്ക് കിടക്കകൾ കിട്ടാത്ത അവസ്ഥയുമുണ്ട്. യൂറോളജി വിഭാഗത്തിൽ പുതിയ ഉപകണങ്ങൾ ലഭിച്ചിട്ടില്ലെന്നുള്ളതുകൊണ്ട് രോഗികൾക്ക് ചികിത്സ മുടങ്ങുന്നുണ്ട്.

----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0